കോളേജിലെ ഫെയര്‍വെല്‍ ഡേയില്‍ ട്രീസയ്ക്ക് സംഭവിച്ചത് കണ്ട് നടുങ്ങി കൂട്ടുകാര്‍; ദൈവമേ സഹിക്കുന്നില്ല! പൂമ്പാറ്റയെ പോലെ പറന്നു നടക്കേണ്ട പ്രായമാണ് കോളേജ് ജീവിതം മൂന്നു വര്ഷം ഒന്നിച്ചു പഠിച്ചവർ ഫെയര്‍വെല്‍ ഡേയോടെ പിരിയും എന്നാൽ ഫെയര്‍വെല്‍ ഡേയിൽ കളി ചിരിയുമായി എത്തിയ തങ്ങളുടെ കൂട്ടുകാരി ട്രീസ ജോസഫ് എന്നെന്നേക്കുമായി പിരിഞ്ഞു പോയി എന്ന സത്യം നേരിൽ കണ്ട ഞെട്ടലിലാണ് ഇപ്പോൾ.
തൊടുപുഴ ന്യൂമാണ് കോളേജിലെ അവസാന വർഷ ബി എ സാമ്പത്തിക വിദ്യാർത്ഥികൾ സന്തോഷം അലതല്ലി തീരും മുന്നേ ട്രീസക്ക് ഉണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് പലരും പലർക്കും അത് ഉൾകൊള്ളാൻ പോലും ആവാതെ തളർന്നിരിക്കുകയാണ്.
മുളപ്പറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെയും റിട്ടേഡ് അധ്യാപകൻ ആയ മേഴ്‌സി ജോസഫിന്റെയും ഏക മകളാണ് ട്രീസ ജോസഫ്.ഭർത്താവ് മ രിച്ച മേഴ്സിയുടെ ജീവിതം പോലും മകൾ ട്രീസക്ക് വേണ്ടിയാണു ട്രീസയുടെ അകാല വേർപാടിൽ മേഴ്സിയെ ആശ്യസിപ്പിക്കാൻ ബന്ധുക്കൾക്ക് പോലും കഴിയുന്നില്ല.കഴിഞ്ഞ ആഴ്ചയാണ് ന്യൂമാണ് കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർത്ഥികളുടെ ഫെയര്‍വെല്‍ ഡേയ് നടന്നത് കോവിഡ് കാലം ആയതിനാൽ അധികം ക്ലാസ് ഒന്നും നടന്നിരുന്നില്ല.അതിനാൽ ഫെയര്‍വെല്‍ ഡേയി ഗംഭീരമായി തന്നെ ആഘോഷിച്ചു.
പെണ്കുട്ടികൾ എല്ലാവരും സാരി എടുത്താണ് പരിപാടിക്ക് വന്നത് ട്രീസയും സാരി എടുത്തു സന്തോഷിച്ചും ചിരിച്ചുമാണ് ചടങ്ങിൽ ഉടനീളം ഉണ്ടായത് പിന്നീട് അധ്യാപകരും വിദ്യാർത്ഥികളും ചേർന്നുള്ള ഗ്രൂപ് ഫോട്ടോക്ക് ശേഷം കൂട്ടുകാർ ചേർന്നുള്ള ഫോട്ടോ എടുക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു എല്ലാവരും ഭക്ഷണം കഴിക്കാൻ വേണ്ടി എത്തിയപ്പോൾ ട്രീസ തല ചുറ്റി വീണു പേടിച്ചു പോയ കൂട്ടുകാർ വെള്ളം മുഖത്ത് തെളിച്ചിട്ടും ട്രീസ ഉണർന്നില്ല അതിനു പിന്നാലെ എല്ലാവരും ചേർന്ന് സെന്റ് മേരീസ് ഹോസ്പിറ്റലിൽ എത്തിച്ചു ട്രീസ ഹൃദയ രോഗി ആണ് എന്നുള്ള നടുക്കുന്ന സത്യം അപ്പോഴാണ് എല്ലാവരും അറിയുന്നത് പ്രിയ കൂട്ടുകാരിക്ക് ആയി സഹ പാഠികൾ ഹോസ്പിറ്റലിൽ കാവലിരുന്നു എന്നാൽ ഞായറാഴ്ച ഉച്ചയോടെ ട്രീസ എന്നന്നേക്കുമായി യാത്ര ആയി.