മലയാളം മിനിസ്ക്രീനിലെ കോമഡി സൂപ്പർതാരമാണ് തങ്കച്ചൻ വിതുര. വേദികളിൽ ചിരിയുടെ പെരുമഴ സൃഷ്ടിക്കുന്ന ആരാധകരുടെ പ്രിയപ്പെട്ട തങ്കു മറിയേടെ അമ്മയുടെ ആട്ടിൻകുട്ടിയും ആയി ചിരിയുടെ പെരുമഴ പൊഴിച്ച ഗായകനായും മഞ്ഞ കാലത്തുള്ള ലൂസിഫർ ആയും നാട്ടുകാർ പിടിച്ചു കെട്ടിയിട്ടു കെട്ടിച്ച ഒടിയൻ ആയും കൗണ്ടറുകളിലൂടെ പൂരം സൃഷ്ടിക്കുന്ന തങ്കച്ചന്റെ ജീവിതത്തിൽ നിന്നും ഈ ചിരി മാഞ്ഞിട്ടു കുറച്ചുദിവസങ്ങളായി. ഒരർത്ഥത്തിൽ പറഞ്ഞാൽ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തിലുടെയാണ് തങ്കു കടന്നുപോകുന്നത്. എല്ലാമെല്ലാമായിരന്ന അമ്മ വിട്ടുപിരിഞ്ഞു. ഏറ്റവും വലിയ മോഹം ബാക്കിവെച്.
അതിനെക്കുറിച്ച് തങ്കു തന്നെ പറയുകയാണ്.ഡിസംബർ 18നാണ് അമ്മ മരിക്കുന്നത്.മരിക്കുമ്പോഴും അമ്മയ്ക്ക് ഒരു വിഷമം മാത്രമായിരുന്നു ബാക്കി, തന്റെ വിവാഹം.കുടുംബത്തിൽ താൻ മാത്രമാണ് അവിവാഹിതനായി തുടരുന്നത്.സഹോദരന്മാർ എല്ലാം വിവാഹിതരായി അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഒറ്റത്തടി.വിവാഹ മനപ്പൂർവ്വം വേണ്ടെന്നുവെച്ചത് അല്ല എന്തോ ഒത്തുവന്നില്ല. ആ വലിയ ആഗ്രഹം ബാക്കിവെച്ചാണ് അമ്മ പോയത്.അതിന് അപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിൽ ഇല്ല.അമ്മയുടെ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ തങ്കുവിന്റെ മുഖത്തെ ചിരി മാഞ്ഞു.അമ്മ എപ്പോഴും എന്റെ കല്യാണത്തെക്കുറിച്ച് പറയുമായിരുന്നു.
അസുഖം ആയശേഷം മരുന്നു എടുത്തു കൊടുക്കുമ്പോൾ എനിക്ക് മരുന്നൊന്നും വേണ്ട,നീ എവിടെ നിന്നെങ്കിലും ഒരു പെൺകൊച്ചിനെ വിളിച്ചോണ്ട് വാ എന്നാണ് പറയാറുള്ളത്. അമ്മ മരിച്ചതോടെ ഈ വാക്കുകളാണ് എപ്പോഴും എന്റെ മനസ്സിൽ ഉള്ളത്.അമ്മ ജീവിച്ചപ്പോൾ ആഗ്രഹം നടത്താൻ സാധിച്ചില്ല, ഇനി എന്ത് നേടിയാലും ആ വിഷമം മാറില്ല.75 വയസ്സായിരുന്നു അമ്മയ്ക്ക്.പത്തുവർഷമായി ഹൃദ്രോഗി ആണ്.പെട്ടെന്ന് വയ്യാതെയായി. താൻ കണ്ണൂരിൽ ഒരു പടത്തിന്റെ ലൊക്കേഷനിൽ നിൽക്കുമ്പോഴാണ് പെങ്ങൾ വിളിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും ലിവറിനെ ചില ഗുരുതരമായ പ്രശ്നങ്ങൾ, ആർസിസിയിൽ അഡ്മിറ്റായി.
രണ്ടുദിവസം കഴിഞ്ഞ് അമ്മ പോയി.മരിക്കുന്നതിനു മുൻപ് സുഹൃത്തുക്കൾ സംഘടിപ്പിച്ച തന്റെ പിറന്നാൾ ആഘോഷത്തിൽ എന്റെ അമ്മയ്ക്ക് പങ്കെടുക്കാനായി. ജീവിതത്തിൽ ആദ്യമായിട്ടാണ് അമ്മയ്ക്ക് അങ്ങനെയൊരു അനുഭവംഅതും യാദൃശ്ചികമായി സംഭവിച്ചതാണ്. ദൈവം ഒരുക്കിയ താണെന്ന് പറയാം.അമ്മ ഇനി അധികകാലം ഇല്ല എന്ന് മനസ്സിലായതോടെ ആണ് ഞാൻ ആ ചടങ്ങിനെ അമ്മയെയും കൂട്ടിക്കൊണ്ടുപോയത്.അമ്മയെയും കൂട്ടി കൊല്ലം ഡോക്ടറിന്റെ അടുത്ത് പോയി വരുമ്പോൾ കഴക്കൂട്ടത്തെ അൽസാജിൽ വെച്ച് നടന്ന പരിപാടിയിൽ ഞങ്ങൾ ഒന്നിച്ചു പങ്കെടുക്കുകയായിരുന്നു.
ആ പരിപാടി കഴിഞ്ഞതോടെ അമ്മ ആശുപത്രിയിൽ അഡ്മിറ്റായി.പിന്നീട് തിരികെ വന്നില്ല.അഞ്ചാം തീയതി അമ്മ ബർത്തഡേ കൂടുന്നു പതിനെട്ടാം തീയതി അമ്മ മരിക്കുന്നു.അപ്പച്ചൻ ജോർജിനും അമ്മ ജാനമ്മയ്ക്കും 7 മക്കളാണ്.നാലു പെണ്ണും മൂന്നാണും.ആദ്യകാലത്ത് മിമിക്രിയോടൊപ്പം ഹോട്ടൽ പണി, ഓട്ടോ പണി മറ്റു പല ജോലികളും ചെയ്തിട്ടുണ്ട്.മിമിക്രി പ്രൊഫഷണലായി ചെയ്യാൻ തുടങ്ങിയത് രണ്ടായിരത്തിനുശേഷം ആണ്.താനും തന്റെ ചേട്ടനും മുടി തുടങ്ങിയ ന്യൂസ്റ്റാർ ഓർക്കസ്ട്ര എന്ന ചെറിയ ട്രൂപ് ആയിരുന്നു ആദ്യം.
ചേട്ടൻ അടുത്തിടെ മരിച്ചു.പിന്നീട് കലാ രസിക എന്ന ട്രൂപ്പ് തുടങ്ങി.അവിടെ നിന്നാണ് തിരുവനന്തപുരം ഡിസ്കവറിയിൽ എത്തിയത്. സുരാജ് ഒക്കെ അവിടെ ഉണ്ടായിരുന്നു അതോടെയാണ് ഞാൻ സജീവമായി വേദികളിൽ എത്തിയത്.ടെലിവിഷനിൽ ആദ്യം വന്നത് കൈരളിയിലെ മിമിക്സ് 2010ലൂടെയാണ്.മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിലൂടെയാണ് ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയത്.അത് വലിയ അംഗീകാരം നേടിത്തന്നു.സ്റ്റാർ മാജിക് കരിയറിൽ വഴിത്തിരിവായി. ആദ്യം മുഖം കാണിച്ച സിനിമ ലക്കി ജോക്കേഴ്സ് ആണ്.അത് തിയേറ്ററിൽ വന്നില്ല.പക്രു ചേട്ടന്റെ കുട്ടിയും കോലും എന്ന ചിത്രത്തിലും റോള് കിട്ടി.
ദൃശ്യത്തിലും ലൈഫ് ഓഫ് ജോസൂട്ടിയിലും നല്ല വേഷങ്ങൾ ലഭിച്ചു.ഒരു സിനിമ പ്രമോഷൻ പരിപാടിയിൽ മമ്മൂട്ടിയുടെ മുന്നിൽ പെർഫോം ചെയ്യാനുള്ള അവസരം കിട്ടി.അത് ഇഷ്ടപ്പെട്ടാണ് പരോളിലും ഒരു കുട്ടനാടൻ ബ്ലോഗിലും അദ്ദേഹം നല്ല റോളുകൾ വാങ്ങി തന്നത്.ലൊക്കേഷനിൽ ഒപ്പം ചേർത്ത് നടത്തി.വിശേഷദിവസങ്ങളിൽ ഇക്കയ്ക്ക് ഒരു മെസ്സേജ് അയക്കും കൃത്യമായി മറുപടിയും വരും.ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് അതൊക്കെ.അനുവും ആയിട്ടുള്ള തമാശകളൊക്കെ വെറും തമാശകൾ മാത്രമാണ്.അതൊരു പാവം കൊച്ചാണ് എന്റെ അനിയത്തിയാണ് ഒരേ നാട്ടുകാരാണ്. ബാക്കിയൊക്കെ ഫ്ലോറിൽ തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ്.